2013 ഫെബ്രുവരി 21, വ്യാഴാഴ്‌ച

ബസ്‌ സ്റ്റൊപ്പിലെ അച്ഛന്‍

             റോഡിന്റെ വളവിലായി  ബസ്‌ സ്റ്റോപ്പ്‌ ആ  ബസ്‌ സ്റ്റോപ്പില്‍ ഇരിപ്പിടതിലായി അയ്യപ്പന്‍ ഇരിക്കുന്നുണ്ട്‌  ബസ്‌ സ്റ്റോപ്പില്‍ ആള് തീരെയില്ല  വൈകുന്നേരം ആയതു കൊണ്ട് ടൌണില്‍ നിന്ന് ജോലി കഴിഞ്ഞ് ആളുകള്‍ വരാന്‍ മാത്രമേ ഉള്ളൂ റോഡ്‌ ടാര്‍ ചെയ്യാത്തത് കൊണ്ട്  ഇടയ്ക്കിടെ കടന്നു പോകുന്ന വാഹനങ്ങള്‍ പൊടി പരത്തി കൊണ്ട് അവിടം ആകെ ഉത്സവ പ്രതീതി ആക്കുന്നു. ഓരോ വാഹനവും കടന്നു പോകുമ്പോള്‍ അയ്യപ്പന്‍ തോളില്‍ കിടക്കുന്ന തോര്‍ത്ത്‌ കൊണ്ട് മൂക്ക് പൊത്തി ക്കൊന്ടെയിരിന്നു 


            അയ്യപ്പന്‍ ഓരോ വാഹനം വരുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ ദൂരേക്ക് നോക്കി കൊണ്ടിരിക്കുന്നുണ്ട് അത് വളവ് തിരിഞ്ഞ് വരുമ്പോള്‍ വല്ല ലോറിയോ മറ്റോ ആയിരിക്കും അത് തിരിച്ചറിഞ്ഞ അയ്യപ്പന്‍റെ കണ്ണുകളില്‍ പ്രതീക്ഷ അസ്തമിക്കുന്നു 


           സൂര്യന്‍ അങ്ങകലെ യാത്ര പറയാന്‍ ഒരുങ്ങുന്നു ആകാശത്ത് ചുമപ്പ് പരത്തി തന്‍റെ യാത്ര അറിയിച്ചു തുടങ്ങി അയ്യപ്പന്‍ വെറുതെ എഴുന്നേറ്റ് റോഡിലേക്കിറങ്ങി ബസ്സ്‌ വരുന്നുണ്ടോ എന്ന് ഇടയ്ക്കിടെ നോക്കുന്നു പിന്നെ സൂര്യനെ നേരെ നോക്കുന്നു സൂര്യ പ്രകാശത്തിന്റെ ശക്തി കുറഞ്ഞു കൊണ്ടിരിക്കുന്നു നിഴലുകള്‍ക്ക് നീളം കൂടുന്നു കണ്ണുകളില്‍ ഭയം നിഴലിക്കുന്നു അയ്യപ്പന്‍റെ ആത്മ ധൈര്യം ചോര്‍ന്ന പോലെ നെറ്റിയില്‍ വിയര്‍പ്പ് പൊടിയാന്‍ തുടങ്ങി ബസ്‌ സ്റ്റോപ്പില്‍ ഇരിക്കണോ റോഡില്‍ ഇറങ്ങി നില്‍ക്കണോ എന്ത് ചെയ്യണം എന്നറിയാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് 

            ബസ്സ്‌ വരുന്ന ശബ്ദം കേള്‍ക്കുന്നുണ്ട് അയ്യപ്പന്‍റെ കണ്ണുകളില്‍ പ്രതീക്ഷയുടെ വെളിച്ചം നിറഞ്ഞു  ക്ഷമയില്ലാതെ റോഡിന്റെ വളവില്‍ എത്തി നോക്കുന്നു അറിയാതെ ഓരോ കാലടികളും മുന്നോട്ട് വെക്കുന്നു വളവ് തിരിഞ്ഞു വരുന്ന ബസ്സിനെ കണ്ടപ്പോള്‍ അയ്യപ്പന്‍ മുന്നോട്ട് പോകണോ പിറകോട്ടു പോകണോ എന്നറിയാതെ എത്തി നോക്കി നില്‍ക്കുകയാണ് 
പൊടി പറത്തിക്കൊണ്ടു ബസ്സ്‌ വന്നു നിന്നു ഓരോരുത്തരായി തിരക്കുള്ള ബസ്സില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍  ഒരു ആശ്വാസത്തിന്‍റെ രസ ഭാവം മുഖത്ത്  വിരിയിക്കുന്നുണ്ട് .  അയ്യപ്പന്‍ സ്ത്രീകള്‍ ഇറങ്ങുന്ന വാതിലില്‍ നോക്കി നില്‍ക്കുകയാണ് പ്രതീക്ഷിച്ച മുഖം കാണാത്തതിന്റെ നിരാശ അയ്യാളുടെ മുഖത്ത് തെളിയുന്നു അവസാനത്തെ ആളും ഇറങ്ങി വീണ്ടു പൊടി പരത്തി കൊണ്ട് ബസ് അവിടെ നിന്നും യാത്രയായി 

എന്താ അയ്യപ്പാ യ്യ് ബസ്സിനേം നോക്കി നിക്കണത് ... ചോദ്യം കേട്ട അയ്യപ്പന്‍ തിരിഞ്ഞു നോക്കി പത്രോസാണ്‌   
ന്‍റെ മോള് ഇത് വരെ എത്തീട്ടില്ല ത്രേം വൈകാറില്ല .. അയ്യപ്പന്‍റെ ശബ്ദം വിറച്ചു ആ കണ്ണുകളില്‍ ഭയം ... 
പ്പോ ന്തോക്കെ വാര്‍ത്തകള കേക്കണേ പെങ്കുട്ട്യെള് വൈക്യ തന്തക്കും തള്ളക്കും ആതിയ ഇതൊന്നും ഇവറ്റെകള് ... ഇത്രയും പറഞ്ഞു പത്രോസ് നിര്‍ത്തി അയ്യപന്‍ തളര്‍ന്നു.....  റോഡില്‍ ഇരിക്കാന്‍ കൈ കുത്തുകയാണ്.....  ചുറ്റും പറക്കുന്ന പൊടി പടലങ്ങള്‍ അയ്യാള്‍ക്ക് ചുറ്റും  നൃത്തം ചവിട്ടുന്നു 
പത്രോസ് അയ്യപ്പനെ താങ്ങി ബസ്‌ സ്റ്റോപ്പില്‍ ഇരുത്തി 
യ്യ് വെഷമിക്കണ്ട അടുത്ത ബസ്സേല് വരും ഇല്ലെങ്കി നമുക്ക് പോയി  അനെഷിക്കം ഞാന്‍ വീട്ടീ പോയിവരം .. പത്രോസ് നടന്നകന്നു 

             അയ്യപ്പന്‍ ബസ് സ്റ്റോപ്പില്‍ ഇരികുകയാണ് റോഡിലെ വളവിലേക്കും നോക്കി ഇരിക്കുകയാണ് ... സൂര്യന്‍ മറഞ്ഞു തുടങ്ങി നിഴലുകള്‍ കാണാതെ ആയി. അയ്യപ്പന്‍ ബസ്‌ സ്റ്റോപ്പില്‍ ഇരിക്കുകയാണ് മകളെയും കാത്തു    ... 




2 അഭിപ്രായങ്ങൾ:

  1. നല്ല ആശയമായിരുന്നു ചങ്ങാതി, പക്ഷെ എങ്ങും എത്താതെ പോയ ഒരു പ്രതീതി , ഇനിയും എഴുതുക

    മറുപടിഇല്ലാതാക്കൂ
  2. നന്നായി എഴുതി...എഴുത്ത് തുടര്‍ന്ന്‍ കൊണ്ടേയിരിക്കുക ....ഭാവുകങ്ങള്‍..!!1

    മറുപടിഇല്ലാതാക്കൂ